ആരോഗ്യമേഖലയ്ക്കായി 64,180 കോടി രൂപയുടെ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരമാൻ. ആരോഗ്യമേഖലയിലേക്ക് കൂടുതൽ നിക്ഷേപം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. കൂടുതൽ വാക്സീനുകൾ ഉത്പാദിപ്പിക്കുമെന്നും രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 2021-22 യൂണിയൻ ബഡ്‌ജറ്റ് ലോക സഭയിൽ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ഇതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനത്തിന് സഹായകമാകുന്നതിനായി 27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു.
ബജറ്റ് പ്രഖ്യാപനങ്ങൾ
കർഷകർക്കായി 75,060 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.
കർഷകർക്കായി 16.5 ലക്ഷം കോടിയുടെ വായ്‌പ പദ്ധതി പ്രഖ്യാപിച്ചു.
കാർഷിക ഉതപ്പനങ്ങളുടെ താങ്ങുവിലയ്‌ക്കായി 1.72 ലക്ഷം കോടി പ്രഖ്യാപിച്ചു. മിനിമം താങ്ങുവില നൽകി കാർഷിക സംഭരണം തുടരുമെന്നും ധനമന്ത്രി പറഞ്ഞു.
കമ്പനി നിർവചനങ്ങളിൽ മാറ്റം വരുത്തി. രണ്ടുകോടി രൂപവരെ മുതൽ മുടക്കുളളവ ഇനി ചെറുകമ്പനികൾ.
രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിനായി 3758 കോടി രൂപ അനുവദിച്ചു.
എയർഇന്ത്യ, ബി.പി.സി.ൽ, ഷിപ്പിംഗ് കോർപ്പറേഷൻ, കണ്ടെയ്നർ കോർപ്പറേഷൻ തുടങ്ങി പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കൽ 2021-22 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കും.
എയർ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം 2022ഓടെ പൂർത്തിയാക്കും.
കൊവിഡ് വാക്സിൻ നിർമ്മാണത്തിനും വിതരണത്തിനുമായി
35000 കോടി രൂപ പ്രഖ്യാപിച്ചു.
ചെറുകിട-ഇടത്തരം വ്യാപാര മേഖലയ്‌ക്കായി 15,700 കോടി രൂപ പ്രഖ്യാപിച്ചു.
1100 കിലോമീറ്റർ ദേശീയപാത നിർമ്മിക്കുന്നതിനായി കേരളത്തിന്
65000 കോടി രൂപ അനുവദിച്ചു. 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഇതിൽ ഉള്‍പ്പെടുന്നു.
3500 കി.മി ദേശീയപാത നിര്‍മ്മക്കുന്നതിനായി തമിഴ്നാടിന് 1.03 ലക്ഷം കോടി രൂപ അനുവദിച്ചു. മധുര-കൊല്ലം ഇടനാഴി ഇതില്‍ ഉള്‍പ്പെടുന്നു.
11.5 കിലോമീറ്റർ വരുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിക്കായി 1967.05 കോടി രൂപ അനുവദിച്ചു.
റെയിൽവേയ്‌ക്ക് 1.10 ലക്ഷം കോടി രൂപ അനുവദിച്ചു. റെയില്‍വേയ്ക്കായി ദേശീയ റെയില്‍ പദ്ധതി 2030 തയ്യാറാക്കിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റവതരണത്തിനിടെ വ്യക്തമാക്കി.
സ്ക്രാപ്പേജ് പോളിസി പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് ഇരുപത് വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും അനുമതി.
ഓട്ടോമൊബൈൽ പാർട്സുകളുടെ നികുതി 15 ശതമാനമായി ഉയർത്തി.
പൊതുമേഖല ബാങ്കുകൾക്കായി 20,000 കോടി രൂപ പ്രഖ്യാപിച്ചു.
1,75,000 കോടിയുടെ ഓഹരി മൂലധന സമാഹരണത്തിനായി വിറ്റഴിക്കും.
കള്ളക്കടത്ത് തടയുന്നതിനായി സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി നികുതി കുറച്ചു.
പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കും.
ശുദ്ധജല പദ്ധതിക്കായി 2,87,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു.
ഇൻഷുറൻസ് മേഖലയിലുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തി.
രാജ്യത്തെ നൂറ് ജില്ലകളിലേക്ക് കൂടി പാചക വാതക വിതരണ പദ്ധതി വ്യാപിപ്പിക്കും. ജമ്മു കശ്മീനായി പ്രത്യേക വാതക പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കും.
പെൻഷൻ, പലിശ വരുമാനം എന്നിവ മാത്രമുള്ള 75ന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാരെ ആദായനികുതിയിയിൽ നിന്നും ഒഴിവാക്കി.

