ഇ-കൊമേഴ്സ് പോളിസി നടപ്പാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്ന സഹചര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസും തങ്ങളുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ലോഞ്ചും താത്ക്കാലികമായി നിർത്തിവെക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നിരുന്നാലും ആയിരത്തിലേറെ സ്വതന്ത്ര വിൽപ്പനക്കാരാണ് നിലവിലുള്ള ജിയോമാർട്ടുമായി കൈകോർത്തിട്ടുള്ളത്.

ഇന്നത്തെ ലേഖനത്തിലൂടെ റിലയൻസിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്മോം ലോഞ്ച് വൈകുന്നതിനുള്ള കാരണവും കമ്പനിയുടെ മുന്നിലേക്കുള്ള നീക്കങ്ങളുമാണ് ചർച്ചചെയ്യുന്നത്.

ഇ-കൊമേഴ്സിലേക്കുള്ള ചുവടുവെപ്പ്:

ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിന് ഇന്ത്യയിലുടനീളം 12,000-ലധികം സ്റ്റോറുകളാണുള്ളത്. അജിയോ, ജിയോമാർട്ട്, റിലയൻസ് ഡിജിറ്റലിന്റെ വെബ്‌സ്റ്റോർ എന്നിവയുൾപ്പെടെയുള്ള സംരംഭങ്ങളിലൂടെ സമീപ വർഷങ്ങളിൽ കമ്പനി അതിന്റെ ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾ വിപുലീകരിച്ചു. 2016-ൽ സമാരംഭിച്ച അജിയോ, റിലയൻസിന്റെ ഫാഷൻ ഇ-കൊമേഴ്‌സ് സംരംഭമാണ്, അതേസമയം 2019ൽ ആരംഭിച്ച ജിയോമാർട്ട് പലചരക്ക്, മൂല്യമുള്ള ഫാഷൻ, ഇലക്ട്രോണിക്‌സ്, മറ്റ് ചില വിഭാഗങ്ങൾ എന്നിവ ലഭിക്കുന്ന പ്ലാറ്റഫോമാണ്. ഇതിന് പിന്നാലെ തന്നെ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ റിലയൻസ് ഡിജിറ്റൽ സ്വന്തമായി ആപ്പും വെബ്‌സ്റ്റോറും സ്ഥാപിച്ചു.

പകർച്ചവ്യാധിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ഉപഭോക്താക്കൾ വാങ്ങലുകൾ നടത്താൻ ഓൺലൈൻ ചാനലുകളെ വളരെയധികം ആശ്രയിച്ചപ്പോൾ ജിയോമാർട്ട്, അജിയോ, റിലയൻസ് ഡിജിറ്റൽ എന്നിവയുടെ വെബ്‌സ്റ്റോർ മികച്ച പ്രകടനം കാഴ്ചവച്ചു. കൊവിഡ് സമയത്ത് റിലയൻസ് റീട്ടെയിൽ 65,000-ത്തിലധികം ആളുകളെ നിയമിച്ചു, അതിൽ 53,000ൽ അധികം പേരും പുതുതായി ജോലിക്ക് കയറിയവരാണ്. റിലയൻസ് 2021-ൽ ഏകദേശം 3,496 കോടി രൂപയുടെ ഇ-കൊമേഴ്‌സ് വിൽപ്പന കൈവരിച്ചു, എന്നിരുന്നാലും പ്രധാന എതിരാളികളായ ആമസോണിന്റെയും വാൾമാർട്ടിന്റെയും ഫ്ലിപ്കാർട്ടിന്റെയും വളരെ പിന്നിലാണ് കമ്പനി.  

ഇ-കൊമേഴ്സിലേക്കുള്ള വിപുലീകരണം

വ്യവസായ ഭീമൻമാരായ ആമസോണിനോടും ഫ്ലിപ്കാർട്ടിനോടും മത്സരിക്കുന്നതിനായി, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ബിസിനസ്സ് ഇപ്പോൾ എല്ലാ വിഭാഗങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ഒരു സമ്പൂർണ്ണ വിപണിയായി ജിയോമാർട്ടിനെ വികസിപ്പിക്കുന്നു. ഓഗസ്റ്റിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ആർഐഎൽ ജിയോ മാർക്കറ്റ് എന്ന പേരിൽ ഒരു പ്രത്യേക ഓൺലൈൻ മാർക്കറ്റ് പ്ലേസ് നിർമ്മിക്കുകയും മൂന്നാം കക്ഷി വിൽപ്പനക്കാരെ പ്ലാറ്റ്‌ഫോമിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, കരട് ഇ-കൊമേഴ്‌സ് നയം പാലിക്കാൻ ഇത് റിലയൻസിനെ അനുവദിക്കുകയും ചെയ്യുന്നു.

ഇ-മാർക്കറ്റ് ഓർഗനൈസേഷനുകൾ ഉപഭോക്താക്കളുടെ ഡാറ്റ പങ്കിടുകയും ചില ഇഷ്ടപ്പെട്ട വിൽപ്പനക്കാരുമായി വാങ്ങൽ ശീലങ്ങൾ പങ്കിടുകയും ചെയ്യുന്നുവെന്ന് പതിവായി ആരോപിക്കപ്പെടുന്നു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാൻ കർശനമായ നിയമങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഇപ്പോൾ ഇ-കൊമേഴ്സ് നയം നടപ്പാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ മൂന്നാം കക്ഷി വിൽപ്പനക്കാർക്കായി പ്രത്യേക ഇ-കൊമേഴ്‌സ് വിപണി സൃഷ്ടിക്കാനുള്ള പദ്ധതി റിലയൻസ് ഇൻഡസ്ട്രീസും ഉപേക്ഷിച്ചു. പകരം, ആയിരക്കണക്കിന് സ്വതന്ത്ര വിൽപ്പനക്കാരെ കമ്പനിയുടെ നിലവിലുള്ള പ്ലാറ്റ്‌ഫോമായ ജിയോമാർട്ടിലേക്ക് സംയോജിപ്പിച്ചു. 

ജിയോമാർട്ട് എന്ന ഒരൊറ്റ പ്ലാറ്റ്ഫോം സ്ഥാപിക്കാനാണ് ആർഐഎൽ ഉദ്ദേശിക്കുന്നത്, അത് ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും സ്കെയിലിൽ അവർക്കെതിരെ മത്സരിക്കുകയും ചെയ്യും. സർക്കാർ ഇപ്പോൾ പുതിയ നയം കൊണ്ട് വരാൻ ഒരുങ്ങുമ്പോൾ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ വമ്പൻന്മാരോട് പോരാടുന്നതിന് രണ്ട് പ്ലാറ്റ്ഫോമുകൾ വളർത്തുന്നത് റിലയൻസിന്  വെല്ലുവിളി ആയിരിക്കും.

മുന്നിലേക്ക് എങ്ങനെ

ജിയോമാർക്കറ്റിനായി കഴിഞ്ഞ 3-4 മാസമായി റിലയൻസ് റീട്ടെയ്‌ൽ ആരംഭിച്ച 15,000-ലധികം മൂന്നാം കക്ഷി സ്വതന്ത്ര വിൽപ്പനക്കാരും ഡയറക്ട്-ടു-കൺസ്യൂമർ (D2C) ബ്രാൻഡുകളും ജിയോമാർട്ട് ഇതിനകം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ദീപാവലിയെ അപേക്ഷിച്ച് പ്ലാറ്റ്‌ഫോമിലെ മൊത്തം കളക്ഷൻ 80 മടങ്ങ് ഉയർന്നതായി കാണാം. ആമസോണും ഫ്ലിപ്കാർട്ടും വാഗ്ദാനം ചെയ്യുന്നതുമായി താരതമ്യപ്പെടുത്താവുന്ന കിഴിവുകളോടെ ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവ വിൽപ്പനയും കമ്പനി ആരംഭിച്ചിട്ടുണ്ട്. ചിലത് മൂന്നാം കക്ഷി വിൽപ്പനക്കാരും D2C ബ്രാൻഡുകളും ഏറ്റെടുക്കുന്നു.

ഇന്ത്യയിൽ ബിസിനസുകളിൽ ഇ-കൊമേഴ്സ് വിപ്ലവം സൃഷ്ടിച്ചതായി കാണാം. 2022 അവസാനത്തോടെ ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി 21.5 ശതമാനം വളർന്ന് 74.8 ബില്യൺ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണാണ് ഇപ്പോൾ ഇന്ത്യയിലെ ഒന്നാമത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം. തൊട്ടുപിന്നിലായി ഫ്ലിപ്പ്കാർട്ടും നിലനിൽക്കുന്നു.

ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയോട് ഏറ്റുമുട്ടി മുൻ നിരയിൽ എത്താൻ ജിയോമാർട്ടിന് സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement